Posts

മരണം ഒരു കടംകഥ, പ്രതീക്ഷ ഒരു കച്ചിത്തുരുത്ത്

Image
പല മരണങ്ങളും  ഉത്തരമില്ലാ കടംകഥകളാണ്. ചില ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് അവ കടന്നുകളയുന്നു. അതിഭീകരമായ മാനസിക കുരുക്കിലേക്ക് ചിലപ്പോൾ ചിലരെ നയിക്കുന്നു. എന്താണ് ആ ചോദ്യങ്ങൾ?  അവർക്ക് മരിക്കാൻ മാത്രം പ്രായം ആയിരുന്നോ, അവരെ പരിചരിക്കാൻ നമുക്ക് കഴിഞ്ഞോ, നമ്മൾ അവരെ നന്നായി പരിഗണിച്ചോ, നമ്മൾ എന്നാണ് മരിക്കുക എന്നിങ്ങനെ പല സംശയങ്ങളും നമ്മളെ മധിക്കാറുണ്ട്. ചില മരണങ്ങൾ ചിലർക്ക് ഓർമ്മ പുതുക്കൽ കൂടെയായി മാറുന്നത് അതുകൊണ്ടൊക്കെയാവാം. നഷ്ടപ്പെടുന്ന ഓർമ്മകളുടെ യാഥാർഥ്യ ചിത്രമാണ് മരണം വരച്ചു കാട്ടുന്നത്.  ചിലപ്പോഴൊക്കെ, കാച്ചിക്കുറുകിയ കഥ പോലെയാണ് നമ്മുടെ ജീവിതം. അതിന് ആദിമധ്യാന്തമായ ഘടനയുണ്ട്. എങ്ങനെ പിറന്നുവെന്നതാണ് അതിന്റെ ആരംഭം. എങ്ങനെ മരണപ്പെട്ടു എന്നതാണ് അതിന്റെ അവസാനം. ആ കഥയ്ക്ക് താളവും വേഗവും ഒഴുക്കും സംഘർഷങ്ങളും ഉണ്ട്.  ഒരു പക്ഷെ, ഒരാൾ വിട പറയുമ്പോഴാണ് അത് പൂർണ്ണതയെത്തുന്നത്. ഒരാളുടെ അസാന്നിധ്യത്തിലാണ് ഒരാളുടെ സംഭാവനകൾ ഓർക്കാനും സ്മരിക്കാനും നമുക്ക് കഴിയുന്നത്. അത് മനുഷ്യരായ നമ്മുടെ പരിമിതിയാണ്.  പലർക്കും മരണത്തെപ്പറ്റി നാലക്ഷരം വായിക്കാൻ പേടിയാണ്, മടിയാണ്, വെറുപ്പ്...

പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ!

Image
വീട്ടിലെ രുചിയോട് എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് പ്രത്യേകമായ താൽപ്പര്യം. അടുപ്പമുള്ളവരോട് ഒപ്പമിരുന്ന് അന്നമുണ്ണുമ്പോൾ വയറു പോലെ മനസ്സും തൃപ്തിയണയുന്നു. തീൻമേശയെ സ്വാദിഷ്ഠമാക്കുന്നത് വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല, അവ പങ്കിടുന്ന ആളുകൾ കൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ ഉപ്പോ എരിവോ പുളിയോ കൂടിയോ കുറഞ്ഞോ പോയാലും പരാതി പറയാതെ അവിടെയിരുന്ന് കഴിച്ചു തീർക്കുന്നതിന് കാരണം അത് തന്നെയാണ്. കിട്ടുന്ന ഭക്ഷണം ശാപ്പിട്ട് മുന്നോട്ട് പോകുന്നു.  കുട്ടിക്കാലത്ത് രുചിയുടെ പേരിൽ അമ്മൂമ്മയെ ഒന്നുരണ്ടു തവണ ബുദ്ധിമുട്ടിക്കേണ്ടതായി വന്നിട്ടുണ്ട്. ചുരുങ്ങിയ ചിലവിൽ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായത് കൊണ്ടാവാം  പൊതുവെ എല്ലാ ഭക്ഷണത്തോടും ഇണങ്ങിനിൽക്കാൻ സാധിക്കുന്നത്.  സസ്യാഹാരം ശീലിച്ചത് എന്‍റെ സ്വന്തം തീരുമാനമായിരുന്നു. 2010 ഫെബ്രുവരി 26. അന്നാണ് മുഴുവൻ-സമയ സസ്യാഹാരിയായി മാറിയത്. പണ്ട് എല്ലാവരെയും പോലെ ചിക്കൻ ഫ്രെയും ബീഫും കക്കായിറച്ചിയും ഒക്കെകഴിക്കുമായിരുന്നു. ഒമ്ലെട്ടും മീറ്റ് റോളും ബുൾസൈയും രുചിച്ചാണ് സ്കൂൾ കാലം ആഘോഷിച്ചത്.  ആദ്യമായി കഴിച...

ചിരിയുടെ നറുമുഖങ്ങൾ

Image
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ?  നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...

എഴുത്തിലെ തിരുത്ത്, തിരുത്തിലെ തുടിപ്പ്

Image
വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുതാൻ തുടങ്ങുന്നത്. കുറിപ്പുകൾ തയ്യാറായാൽ  ആലോചനയുടെ ഭണ്ടാരവും തുറക്കുന്നു. എഴുത്ത് നന്നായോ? എവിടെയാണ് പിഴവ് പറ്റിയത്? എല്ലാ കാര്യങ്ങളും വിശദീകരിച്ചോ? ചോദ്യങ്ങളുടെ പെരുമഴ അവസാനിക്കാതെ പെയ്യുന്നു.  ഉള്ളിൽ ഒരു കുഴി കുഴിച്ചിട്ട്  ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴെങ്കിലും ഉത്തരം തേടാമെന്ന് കരുതുന്നു.  എഴുതാനെടുത്ത പല വിഷയങ്ങളോടും നീതിപുലർത്താൻ സാധിക്കാത്തതിന്റെ വ്യസനം നമ്മളെ  കൊളുത്തിവലിക്കും. ചില കുറിപ്പുകൾ പിന്നെയും ഉടച്ചുവാർക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ എത്ര എഴുതിയാലും ശരിയാകുന്നില്ലെന്ന് മനസ്സ് പറയും.നമ്മൾ നിരാശ വെടിഞ്ഞു  ക്ഷമയോടെ നിലകൊള്ളുന്നതാണ് നല്ലെഴുത്തിലേക്ക് നയിക്കുന്നത്.   എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി  പലയാവർത്തി വായിച്ചു അവയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ നല്ലത്. അത് ചെയ്യാൻ നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരുടെ ഏകാന്തത വളരെയേറെ എഴുതപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ....

Lockdown is distressing, Covid is suffocating

Image
The last year has been a hard time for people in India and abroad. The fear of COVID ripped us inside out, but it was also tough to stay indoors without the security of a job. Several companies decided to shut stop their businesses which also meant that people had zero salaries to manage their monthly expenses. The vast cities wore a deserted look that mirrored the absence of daily activities. It was a distressing glimpse of a place that had an active life in the pre-pandemic years. The sight of empty roads and closed shops were uncommon before the COVID, except during bandhs.  COVID was a different experience for a vast majority. Many have never spent long hours in their houses. The pandemic gave time to reflect on ourselves, to spend considerable time with family, to learn new things - at the expense of our welfare.  We speak volumes about staying hopeful all our lives, but when we stand near to reality, we realise how hopeless it is to tell people to hope all the time....

90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

Image
വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ  അന്തരീക്ഷം നിറയെ വേദനയും  നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും.. പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം.  ന...

പളുങ്കൂസ് പ്രേമം

Image
പ്രണയം തുറന്നുപറയുമ്പോഴാണോ അതോ മനസ്സിൽ സൂക്ഷിക്കുമ്പോഴാണോ അത് പൂത്തുലയുക? നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തുറന്നു പറഞ്ഞും  ഇഷ്ടം പറയാതെ അകലെ നിന്നും നമുക്ക് പ്രണയിച്ചിരിക്കാം. പ്രണയം വിരിയുന്നത് പുതിയൊരു ലോകപിറവി പോലെയാണ്.  രണ്ട് വിഭിന്നമായ ലോകങ്ങൾ കൂടിച്ചേർന്ന് പിറവികൊള്ളുന്ന മൂന്നാം ലോകമാണ് ചില പ്രണയബന്ധങ്ങൾ.  രണ്ട് വ്യക്തികളുടെ പ്രണയത്തിന് രാഷ്ട്രീയത്തിന്റെ അതിരുകൾ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് സമത്വചിന്തയെന്ന മൂല്യത്തിലുറച്ചു നിൽക്കുന്ന ബന്ധമാവണം നമ്മുടെ ഓരോരുത്തരുടേയും പ്രണയമെന്ന് അടിവരയിടാൻ ആഗ്രഹിക്കുന്നു. എന്താണ് പ്രണയത്തിന് വേണ്ട സമത്വം? ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നതോ ഒരാളുടെ രീതികൾ അനുസരിച്ച് മറ്റെയാൾ അയാളെ പരിമിതപ്പെടുത്തുന്നതോ അസമത്വമാണ്. അതിൽ പ്രണയത്തിന്റെ അംശം കലരുമ്പോഴും സ്വപ്രണയത്തെക്കാൾ വലുതല്ല മറ്റൊരു പ്രണയവും.   ഒരാൾ ഒരാൾക്ക് മേൽ കുതിര കയറുന്നത് പോലെയുള്ള ബന്ധങ്ങളിൽ പ്രണയത്തിന്റെ പ്രവാഹമല്ലല്ലോ, അടിമത്തത്തിന്റെ ചങ്ങലകൾ അല്ലേ നമുക്ക് കാണാൻ കഴിയുക. അത്തരം ബന്ധങ്ങളിൽ ഒരു ഭാഗത്ത് വീർപ്പുമുട്ടൽ അനുഭവിക്കുന്നയൊരാൾ ഉണ്ടാക...