Posts

Showing posts from January, 2021

Wandering words

Image
Writing is one of my favourite jobs. The most challenging aspect that I have in mind about writing is the constant fear of repeating myself. It could be a word or a phrase or an idea. I always knew that I have a limited vocabulary and my writing style is kind of unattractive in nature. Many of my articles had got rejected and ridiculed due to some flaws in language and grammar. I encounter an unhappy feeling when someone spots grammatical errors in my writings. I rely on Grammarly service before publishing my English posts on the blog. The point I follow is to keep writing and to minimalise my flaws by writing more content. No grammar checking software is super accurate. Writing is a human skill which is not a software kind of a thing. The advantage of using such a medium is that it allows us to realise where we are wrong. But the wisest method is to not overuse it to a point where we feel we are incapable in its absence. A good form of writing always requires a narrative pattern which...

ഉത്തരമറിയാത്ത ചോദ്യങ്ങൾ

Image
ഒരു ചിരിയായി നീ ഒളിപ്പിച്ച  കണ്ണീർക്കണത്തിൻ്റെ  ദുഃഖമെത്ര?  ഭ്രാന്തിൻ്റെ പകലിൽ പതിയാത്ത കാണാക്കാഴ്ചതൻ സത്യമെത്ര? വിജയചരിത്രത്തിൽ വാഴാത്ത  പരാജയത്തിന് വലിപ്പമെത്ര? പറയാത്ത വാക്കുകൾ, അറിയാത്ത ചിത്രങ്ങൾ,  ഇടറിയ കണ്ണുകൾ, ഇരുളാർന്ന ചിന്തകൾ,  ഓർമ്മകൾ, മോഹങ്ങൾ, നഷ്ടസ്വപ്നങ്ങൾ, ഓടിയൊളിക്കാൻ ഓർമ്മകൾ മാത്രം  ജന്മനാളിൽ തൊട്ട് വിളക്കണയും വരെയുള്ള  കാത്തിരിപ്പിൻ കടുപ്പമെത്ര?  

Rejection is normal

Image
Every act of rejection is not the end of the road. Sometimes, some words of criticism may ignite a fire in our minds to carry out tasks in a purposeful manner. Life makes us all learn a bitter lesson that not everyone will perceive something the way you'd love them to be. What is the best way to make it less harmful to us? Let each mode of refusal infuse significant energy to keep us moving. Let the disappointing words create a positive push. But aren't we all humans who trigger negativity in our minds upon encountering some rejections? Sometimes, the sadness that we feel for our rejected article or a research proposal or a lost love can keep our mornings and evenings unhappy. So, what can we do? Let us learn to recall one phrase which can be of help -- 'this is not the end of the road'. Life is a long journey which is not going to be a smooth ride all the time. Sometimes when we are clueless, we can choose to turn the pages of history or give a look around ourselves to...

കത്ത്

Image
നമുക്ക്‌ ഇഷ്ടമുള്ളവർക്ക് എന്തെങ്കിലും ഒരു കാര്യം എഴുതി അയച്ചാൽ അതിന് മറുപടി ലഭിക്കുന്നത് വരെ ഇരിക്കപ്പൊറുതി കിട്ടാത്തവർ എത്ര പേരുണ്ട്? ഓരോ കത്തും ഒരായിരം കഥകളിലേക്കുള്ള ചൂണ്ടുപലകകളാണ്. ഹൃദയത്തിന്റെ ഭാഷയാണ് കത്തുകൾക്കുള്ളത്. വായിക്കുന്നയാളും, എഴുതിയ ആളും തമ്മിലുള്ള അകലം അറിയാതെ ഉരുകുന്നതായി നമുക്ക് അനുഭവപ്പെടുന്ന ഒരു സവിശേഷത കത്തുകൾക്കുണ്ട്. പഴയ കാലത്ത് നമ്മൾ പലരും കത്തുക്കളെഴുതിയിരുന്നു. ദൂരേയിരുന്ന് നമ്മുടെ വിശേഷങ്ങൾ മറ്റൊരാളെ അറിയിക്കാനും, അവരുടെ ക്ഷേമവിവരങ്ങൾ തിരക്കാനും നമ്മൾ എഴുതിയിരുന്നു. തന്റെ വീട്ടിലെ അച്ഛനോ, അമ്മയ്ക്കോ, അല്ലെങ്കിൽ ഒരു സുഹൃത്തിനോ എഴുതിയിരുന്ന 80കളിലെ തലമുറയ്ക്ക് കത്തെഴുത്തിനോട്‌ ഒരു വൈകാരിക അടുപ്പം കണ്ടെന്നു വരാം. അവയിൽ പ്രത്യേകം തോന്നിയ ഒരു സവിശേഷത, ആ കത്തുകളിലെ ചില വരികൾക്ക് കറപുരളാത്ത  സത്യസന്ധത ഉണ്ടെന്നതാണ്. കലർപ്പ് കലരാത്ത സ്നേഹത്തിന്റെ പരിഭാഷ്യമാണ് ചില കത്തുകൾ. മുൻപൊരിക്കൽ, ബംഗാളി ചലച്ചിത്രം ' ദി ജാപ്പനീസ് വൈഫ്‌' കണ്ടപ്പോൾ ദേശത്തിന്റെ അതിർവരമ്പുകൾ കടന്ന് കത്തുകളിലൂടെ പ്രണയം കൈമാറിയ രണ്ട് മനുഷ്യരെ പരിചയപ്പെടാൻ എനിക്ക് സാധിച്ചു. നന്നായി ച...

Lost and found

Image
I realised it too late, That I was living a colourless life, That I lost the magic of finding happiness, That I was dreaming all day long, That my reality was something else.  That I saw people commit mistakes, That I was no different from them, That I am a man of flaws, That mistakes are a learning curve, That success is not you see outside, That each one has a purpose to serve, That life is simple if we think, That I have no regrets, Because I discovered what I had lost. 

ഓസീസ് സമ്മർ

Image
2003 - ക്രിക്കറ്റ് പ്രേമം അസ്ഥിക്ക് പിടിച്ച വർഷം! ക്രിക്കറ്റ് മാത്രം  കാണുകയും, കളിക്കുകയും, ചിന്തിക്കുകയും ചെയ്ത നാളുകൾ. ക്രിക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും അന്ന് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.  2003 മുതൽ 2010 വരെയുള്ള സ്പോർട്സ് മാസികകൾ പലതും മനപ്പാഠമായിരുന്നു.  പിന്നിൽ നിന്ന് പത്രം വായിച്ചുതുടങ്ങിയ  കാലം. അന്ന് വായിച്ച ലേഖനങ്ങൾ ഇടയ്ക്കിടെ ഓർമ്മയിലെത്താറുണ്ട്. കളിയെഴുത്തിനെ കൊതിയോടെ കണ്ടുതുടങ്ങിയ ദിനങ്ങൾ... ആ വർഷം ഡിസംബറിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര ആദ്യമായി  കാണുന്നത്. മത്സരം പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ചാലുടനെ ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കാൻ തുടങ്ങും. നാട്ടിലെ അമ്പലത്തിൽ ഏഴു ദിവസത്തെ സപ്‌താഹവായന നടക്കുന്നത് ആ നാളുകളിലാണ്. അന്ന് ഇന്റർനെറ്റ് സജീവമല്ലാതിരുന്നത് കൊണ്ട് കളിയുടെ വിവരങ്ങൾ അറിയാൻ വീട്ടിൽ തിരിച്ചുപോകുകയോ, കൂട്ടുകാരുടെ വീടുകൾ ആശ്രയിക്കുകയോ വേണം. ആ ദിവസങ്ങളിൽ എവിടെ പോയാലും കളിയുടെ സ്കോർ വിവരങ്ങൾ അറിയാൻ വല്ലാതെ ആവേശം കൊണ്ടിരുന്നു. പരമ്പര 1-1 നു അവസാനിച്ചെങ്കിലും, അവസാനപരമ്പരയിൽ വിജയിച്ചതിന്റെ പേരിൽ ഇന്ത്യൻ ടീം ട്രോഫി സ്വന്തമാക്കി....

An Uninvited Guest

Image
Sadness comes uninvited, Like an unfamiliar guest.  It takes away all the emotions, To filter into a pond of emptiness.  Sadness kills, It rips the essence of you. Life loses its meaning, You feel you are not up there.  Sadness keeps us monotonous, We miss our old charm, We feel unworthy and unaccepted, We live a life without joy.  We escape into ourselves, We search for answers, We fail miserably, We lose interest. We hope, we cry, we reason, we quarrel, But a strange stillness surrounds us, Our dreams appear tasteless and numb, We wish we could die. Sadness is not a passing bridge, That leaves us once we pass the road It keeps coming like how wind blows, To keep testing us.   Strength is nothing but plain myth, For the ones who give up everything. Sad memories surround us inside out, We stand there alone, waiting for the storm. 

ഒറ്റയ്ക്ക്

Image
ഒരിക്കൽ പരിചിതരായവർ, ഒരുമിച്ചു നടന്നവർ, ഒന്നിച്ചു കിനാവ് കണ്ടവർ പിന്നീടെപ്പോഴോ വല്ലാതെ  അകന്നുപോകുന്നു. അവർക്കിടയിലെ അടുപ്പം അകൽച്ചയായി പരിണമിക്കുന്നു. അവരുടെ ജീവിതത്തിൽ പുതിയ കൂട്ടുകെട്ടുകൾ ഉടലെടുക്കുന്നു. അവരുടെ പ്രിയഓർമ്മകൾ സാധാരണ സംഭവങ്ങളായി ചുരുങ്ങുന്നു. അവരുടെ ഇടപെടലുകൾ വല്ലാതെ വിരസമാവുന്നു. അവർ പങ്കിടുന്ന നിമിഷങ്ങൾ യാന്ത്രികമായി കടന്നുപോവുന്നു. ഒറ്റപ്പെട്ടുനിൽക്കുന്നയാളുടെ മനോവിചാരങ്ങൾ കൂട്ടത്തിൽ നിൽക്കുന്നയാളുകൾക്ക് തിരിച്ചറിയാൻ കഴിയുന്നതിലും സങ്കീർണ്ണമാണ്. ജീവിതത്തിൽ നമ്മൾ തനിച്ചാണെന്ന യാഥാർഥ്യം ചിലരെയൊക്കെ ഭ്രാന്ത് പിടിപ്പിക്കും. തന്റെയൊപ്പം അത്രയും നാൾ ഉണ്ടായിരുന്നവർക്ക് തന്നെ വേണ്ടാതായി എന്ന തോന്നൽ അവരെ അസ്വസ്‌ഥമാക്കുന്നു. ഒറ്റയ്ക്ക് നിൽക്കുമ്പോൾ നേരിടുന്ന വലിയ പോരായ്മ എന്താണ്? ചുറ്റുമുള്ളതെല്ലാം മാറുമ്പോഴും നമ്മൾ ഒന്നുമറിയാതെ ഒരു കോണിൽ ചുരുണ്ടുകൂടുന്നു. മാറ്റത്തിന്റെ വെയിലേൽക്കാതെ ഒരു തണലിടത്ത് തനിച്ചിരിക്കുന്നു. അസ്വസ്‌ഥമാക്കുന്ന ആലോചനകൾ നമ്മെ വലിച്ചുമുറുക്കുന്നു.  കാലത്തിന്റെ അനിവാര്യമായ ചില മാറ്റങ്ങൾ നമ്മൾ തിരിച്ചറിയാതെ പോയാൽ സമൂഹത്തിൽ ആരും തിരിഞ്ഞു...

Wrong words

Image
Our words are basically the sum total of our thought processes. They represent our intentions and desires. How often do we feel the need to make our words sound more apt and suitable to the context in which they are being used? Sometimes I roll back to think about some words that I used while talking to some people to explain a particular thing.  Expression of self Written and verbal communication are two ways of self expression. When we speak or share information, we reflect a part of ourselves to the listener/s. They could be attentive or non-attentive. Not everyone would bother to decode our body gestures to truly get what what we are saying or the circumstances which leads us to talk about something. People generally tend to hear out a person only in partial ways and what happens is that some pieces of that conversation will eventually travel to a third person through the second person. It is not in our hands if the listener expresses our words just the way we desir...

കൂലിപ്പണിക്കാരൻ

Image
പതിവ് പോലെ പണിസ്ഥലത്തേക്കുള്ള നടത്തത്തിലായിരുന്നു അയാൾ. വീട്ടുടമയുടെ ഫോൺ വിളി കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. അടിയന്തിരമായി ജോലിക്ക് കയറണമെന്നതായിരുന്നു സന്ദേശം. അന്ന് ഞായറാഴ്ചയായിരുന്നു. അയാൾക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. തലേ ദിവസം പണി ചെയ്തതിന്റെ ക്ഷീണം വേറെയും. അയാൾക്ക് പഴയ പോലെ ജോലി ചെയ്യാനുള്ള ആവതില്ല. കുറച്ചു പണി ചെയ്യുമ്പോൾ തന്നെ നല്ലപോലെ ക്ഷീണിക്കും. ഇപ്പോൾ  മരുന്ന് കഴിക്കുന്നുണ്ട്. ഇടയ്ക്ക് നെഞ്ചുവേദന തോന്നാറുണ്ടെങ്കിലും അതത്ര കാര്യമാക്കാറില്ല. പറ്റുന്നത്രയും കാലം പണിയെടുത്തു കുടുംബം പുലർത്തണം. രണ്ട് മക്കൾക്കും വിദ്യാഭ്യാസം കൊടുക്കണം. അയാളുടെ ആവശ്യങ്ങൾ പരിമിതമായിരുന്നു.  ഒൻപത് മണിയോടെ പണിസ്ഥലത്ത് എത്തി. ഇന്ന് കൂട്ടിന് ബിഹാർ സ്വദേശിയായ ജുനൈദ് ഖാനാണ്. നമ്മുടെ നാട്ടിൽ പണ്ടത്തെ പോലെ പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട് അന്യദേശത്തെ തൊഴിലാളികൾക്ക് കൂടുതൽ പണിയുണ്ട്. ജുനൈദിന് മൂന്ന് മക്കളാണ്. ബിഹാറിൽ ദിവസക്കൂലി 500 രൂപയെങ്കിൽ കേരളത്തിൽ ഇപ്പോൾ 800 രൂപയാണ്. എല്ലാ മാസവും 9000 രൂപ അധികം കിട്ടും. ജുനൈദിന് മലയാളം വലിയ വശമില്ല. പക്ഷെ ആളൊരു ഉത്സാഹിയാണ്. നമ്മൾ കാണിച്ചുകൊ...