Posts

Showing posts from February, 2020

വിശപ്പ്

Image
പട്ടിണി കിടക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേവലം പണമില്ലായ്മ എന്ന അവസ്ഥ മാത്രമാണോ അവർക്ക് ആഹാരം കിട്ടാതിരിക്കാൻ കാരണം? ഒരു ദിവസം മുഴുവൻ പലതിനോടും മല്ലിട്ട്, ഒടുവിൽ ഒന്നും കഴിക്കാതെ, വെറും വയറ്റിൽ കിടന്നുറങ്ങുന്ന ദശലക്ഷങ്ങൾ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. എല്ലാ വർഷവും പട്ടിണിനിരക്ക് കുറയുന്നതായി ഗവർണ്മെന്റ് കണക്കുകൾ നിരത്തുന്നു. പക്ഷെ, കഴിഞ്ഞ ദിവസം വാർത്തയിൽ കണ്ടത് പോലെ മണ്ണ് തിന്ന് വിശപ്പടക്കുന്ന കുറെ മനുഷ്യർ ഇവിടെ  ആരുടെയും കണ്ണിൽപ്പെടാതെ പോകുന്നു. വിശപ്പുമായി ബന്ധപ്പെട്ട ഒരോർമ്മ ഹൈദരാബാദിൽ മാലിന്യക്കൂനയിൽ ഭക്ഷണം തേടിയ ഒരമ്മയുടെയും, കുഞ്ഞിന്റെയും മുഖങ്ങളാണ്. പൊതിച്ചോറ് എന്ന കാരൂറിന്റെ കഥയിൽ സ്വന്തം വിദ്യാർത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ച അധ്യാപകന്റെ ഗതികേട് ഉയർത്തിക്കാട്ടുന്നുണ്ട്. അട്ടപ്പാടിയിൽ പട്ടിണിമരണങ്ങൾ നാൾക്കുനാൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിശപ്പകറ്റുന്ന കാര്യത്തിൽ കേരളം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്. ഓപ്പറേഷൻ സുലൈമാനി, ചേർത്തലയിൽ തുടങ്ങിയ ജനകീയ ഭക്ഷണശാല എന്നിങ്ങനെ ഇവിടെ പട്ടിണിയകറ്റാൻ നടപ്...

ക്രിക്കറ്റ് ഓർമ്മകൾ

Image
കളിക്കുംതോറും ഇഷ്ടം ഏറിവരുന്ന ടീം ഗെയിം ആണ് ക്രിക്കറ്റ്. പണ്ട്, വെക്കേഷൻ കാലം ആയാൽ ബാറ്റും, ബോളുമെടുത്ത് ഒറ്റ ഓട്ടമാണ്. നാലുപാടം, കടവ്, വട്ടപ്പായിത്ര അമ്പലം ഗ്രൗണ്ട്, വിജയപുരത്തിന് അടുത്തുള്ള പറമ്പ്--ഇവിടെയെല്ലാമാണ് ഞങ്ങൾ കളിച്ചിരുന്നത്. കളിസ്ഥലങ്ങൾ ഇടയ്ക്കിടെ മാറിയിരുന്നു. ഞങ്ങളിൽ ഏറ്റവും മികച്ചു നിന്നത് ഇപ്പോൾ മെഡിസിൻ പഠനം പൂർത്തിയാക്കിയ ജിത്തു (ജിതിൻ) ആണ്. 2009ൽ ജില്ലാ ടീമിന് വേണ്ടി കളിച്ചതും, ഇപ്പോൾ TDMCക്കു വേണ്ടി ഇടയ്ക്ക് ഇറങ്ങുന്നതും അവന്  കളിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയാം.  ജിത്തു മാത്രമല്ല, ഞങ്ങൾ രക്ഷാധികാരി ബൈജു എന്ന്‌ വിളിക്കുന്ന സുജിത് ചേട്ടൻ, കടുത്ത ധോണി ആരാധകനായിരുന്ന ലിറ്റോ, കഞ്ഞിപ്പാടത്തെ കോലി എന്നു ഞങ്ങൾ വിളിക്കുന്ന രാഹുൽ, ഫീല്ഡിങ്ങില് മികച്ചു നിന്ന മിന്നൽ മനേഷ്, ലെഫ്റ്റ് ഹാൻഡർ അദ്വൈത്, ധോണി 'തുഴയൽ' (ആരാധകർ പൊറുക്കുക  😊 ) വശമാക്കിയ ജോമിൻ, അട്ടിയിലെ 'പൊള്ളാർഡ്' രാഹുൽ, സിക്സർ വിശാഖ് , മറ്റൊരു ക്ളീൻ ഹിറ്ററായ വിഷ്ണു ചേട്ടൻ ഇവരൊക്കെ ചേർന്നതാണ് ആ നാളുകൾ. രാവിലെ തുടങ്ങി ഇരുട്ട് വീഴും വരെ കളിച്ചിരുന്ന ദിവസങ്ങൾ കുറെയേറെ ഉണ്ട്. കോളേജ്‌ പഠനം ...

മഞ്ജുള

Image
ഞാനും മഞ്ജുളയും തമ്മിൽ ആറു മാസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ, നിർമ്മാണതൊഴിലാളിയായ അമ്മയും, ഒന്നര വയസ്സുള്ള അനിയൻ ബണ്ണിയുമൊത്തു വളരെ കുറച്ചു നാൾ കാമ്പസിൽ ഒരു ചെറിയ ഷെഡ് കെട്ടി, അവിടെ കഴിഞ്ഞ ആ 15 വയസ്സുകാരിക്ക് എങ്ങനെയാണ് ഞങ്ങളൊക്കെ അവളുടെ അണ്ണന്മാരും, അക്കമാരും ആയത് എന്നു ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി നൽകാനാവില്ല. ഞങ്ങൾ നടത്തിയിരുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയിലെ സജീവ സാന്നിധ്യം ആയിരുന്നു അവൾ. എപ്പോഴും സംശയങ്ങൾ ചോദിക്കുന്ന, ഉത്സാഹിയായ ഒരു കുട്ടി. വീട്ടുജോലികളും തീർത്ത്, അനിയനെയും ഒരുക്കി വൈകുന്നേരങ്ങളിൽ ഞങ്ങൾ വരാൻ കാത്തിരിക്കും. നീലിമയെ കാണുമ്പോൾ വിടർന്ന കണ്ണുകളോടെ അക്ക എന്നു വിളിച്ചു ഓടിവരും. വീട്ടിലെ പ്രശ്നങ്ങൾ കാരണം സ്‌കൂൾ വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷെ എന്നെങ്കിലും ഒരിക്കൽ മറ്റുള്ളവരെ പോലെ സ്‌കൂളിൽ പോകാനും, പഠിച്ചു ടീച്ചർ ഉദ്യോഗം നേടാനും അവൾ ആഗ്രഹിച്ചു. ആ വർഷം ഞങ്ങൾ നടത്തിയ അഡ്മിഷൻ പരിപാടിയിൽ മഞ്ജുളയുടെ പേരാണ് ആദ്യം ചേർത്തത്. പക്ഷെ അഡ്മിഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് നാട്ടിലേക്ക് തിരികെ പോവേണ്ടി വന്നു. തനിക്ക് സമ്മാനമായി കിട്ടിയ ...

A special interview

Image
This happened when I got a chance to interview a wonderful person back in 2014. I thought it was a nice opportunity to explore many things about which I wanted to know. So I went prepared. But things did not go as planned. I felt it was a missed opportunity. Why I thought so? I felt that I failed to dig out the essence of a beautiful self. Those were the days when I was a rookie (I still consider I am) reporter waiting for a windfall. Initially, I could not figure out why I did not deliver my best in an 'inner view' task despite my earnest attempt. So I searched for answers and I found it in the end.    When we engage with an achiever (everyone achieves something) to hear their real journey, isn't it important to express ourselves clearly and concisely? Are we in the quest of making us approachable and presentable missing out on something elementary in nature?  Interviewing celebrities and achievers is part of my daily job now. I can vouch that I control the w...