Posts

90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

Image
വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ  അന്തരീക്ഷം നിറയെ വേദനയും  നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും.. പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം.  ന...

പളുങ്കൂസ് പ്രേമം

Image
പ്രണയം തുറന്നുപറയുമ്പോഴാണോ അതോ മനസ്സിൽ സൂക്ഷിക്കുമ്പോഴാണോ അത് പൂത്തുലയുക? നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തുറന്നു പറഞ്ഞും  ഇഷ്ടം പറയാതെ അകലെ നിന്നും നമുക്ക് പ്രണയിച്ചിരിക്കാം. പ്രണയം വിരിയുന്നത് പുതിയൊരു ലോകപിറവി പോലെയാണ്.  രണ്ട് വിഭിന്നമായ ലോകങ്ങൾ കൂടിച്ചേർന്ന് പിറവികൊള്ളുന്ന മൂന്നാം ലോകമാണ് ചില പ്രണയബന്ധങ്ങൾ.  രണ്ട് വ്യക്തികളുടെ പ്രണയത്തിന് രാഷ്ട്രീയത്തിന്റെ അതിരുകൾ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് സമത്വചിന്തയെന്ന മൂല്യത്തിലുറച്ചു നിൽക്കുന്ന ബന്ധമാവണം നമ്മുടെ ഓരോരുത്തരുടേയും പ്രണയമെന്ന് അടിവരയിടാൻ ആഗ്രഹിക്കുന്നു. എന്താണ് പ്രണയത്തിന് വേണ്ട സമത്വം? ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നതോ ഒരാളുടെ രീതികൾ അനുസരിച്ച് മറ്റെയാൾ അയാളെ പരിമിതപ്പെടുത്തുന്നതോ അസമത്വമാണ്. അതിൽ പ്രണയത്തിന്റെ അംശം കലരുമ്പോഴും സ്വപ്രണയത്തെക്കാൾ വലുതല്ല മറ്റൊരു പ്രണയവും.   ഒരാൾ ഒരാൾക്ക് മേൽ കുതിര കയറുന്നത് പോലെയുള്ള ബന്ധങ്ങളിൽ പ്രണയത്തിന്റെ പ്രവാഹമല്ലല്ലോ, അടിമത്തത്തിന്റെ ചങ്ങലകൾ അല്ലേ നമുക്ക് കാണാൻ കഴിയുക. അത്തരം ബന്ധങ്ങളിൽ ഒരു ഭാഗത്ത് വീർപ്പുമുട്ടൽ അനുഭവിക്കുന്നയൊരാൾ ഉണ്ടാക...

Let's keep writing, let's keep trying...

Image
When I was in college, I had an image in my mind about a person who possessed a dreamy state of living. Something that we classify as Utopians! The idea of such a character existed in one corner of the mind as I looked around to find if someone in my wild dreams exists in real. It was more of a pleasure activity as I intended to form a good rapport with that person. It might be tough to believe that it took me almost three years to find someone I was searching for, but it happened for our good. Before her arrival, I spent time with equally shining people, but only she had what I wanted, for which she is a special memory. We indeed met by chance, but we become friends by choice. Her chirpy chatters, flowery laughs, and our walks are some of my favorite memories. I liked her for many reasons but what I loved was her beautiful talent in writing. There was clarity, imagination, empathy, and insight in her words. As we got closer, she openly told me about her big dreams and deep desires, an...

എഴുത്തുപെട്ടിയെന്ന സന്തതി ഉണ്ടായതെങ്ങനെ...

Image
ഇത്‌ എഴുത്തുപെട്ടിയുടെ കഥയാണ്. എഴുതാനറിയാത്ത ഒരാളുടെ എഴുത്തുശ്രമങ്ങളുടെ കഥ.  ഉള്ള് തുറന്ന് എഴുതുമ്പോൾ എന്റെ മനസ്സിലെ മാറാലകൾ ഒന്നൊന്നായി അഴിഞ്ഞുനീങ്ങുന്നു. അവയിലെ വിയർപ്പുതുള്ളി തുടച്ചുനീക്കി വായനക്കാർക്ക് സമർപ്പിക്കുന്നു. ഓരോ എഴുത്തിലും എന്റെയുള്ളിലെ എന്നെ  അൽപ്പംകൂടെ നന്നായി അറിയാൻപറ്റുന്നു. വായനയോട് തുടങ്ങിയ പ്രേമമാണ് എഴുത്തിലേക്ക് പ്രവഹിച്ചത്.  കഞ്ഞിപ്പാടം എന്ന കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനാണ് എഴുത്തുപെട്ടിയുടെ പുറകിലുള്ള ബുദ്ധികേന്ദ്രം.  ചെറിയ പ്രായത്തിൽ ധാരാളം പുസ്തകങ്ങളും മാസികകളും വായിച്ചു. വായിക്കുന്ന കഥയോടൊപ്പം അതിന്റെ പിന്നിലെ കൈകളേയും മനസ്സിൽ സൂക്ഷിച്ചു. അഞ്ച് വയസ്സുള്ളപ്പോൾ ക്ലാസ്സിലെ മലയാളം അധ്യാപകനായ രാജു സാർ ആവശ്യപ്പെട്ടതു പ്രകാരം എഴുതിയ വാക്ശകലങ്ങളാണ് എന്റെ ഓർമ്മയിലെ ആദ്യ രചന. അതിനെ കവിത എന്ന് വിളിക്കാമോയെന്ന് ഇന്നും പിടിയില്ല!  'മഴ നല്ല മഴ, എന്തു നല്ല മഴ, മഴ വരുമ്പോൾ കുടയെടുക്കാൻ മറന്ന കോലപ്പൻ, മഴയും നനഞ്ഞു ഓടി വരുന്നത് കണ്ടില്ലേ' പെൻസിലിൽ ഭാവന വിരിഞ്ഞ നിമിഷം ആദ്യമായി കുറിച്ച ആ വരികളെ കുട്ടിക്കവിതയെന്നോ പൊട്ടക്കവിതയെന്നോ വിളി...

Depressive days, dismissive past

Image
It was a difficult time. I was never sure if I was depressed or sad. I knew that something had affected my mind. I could not comprehend it in the initial days. When it progressed, I realized that I am in a web of complexity. Those were the most challenging days which I experienced in life so far. I was absent-minded. I did not know how to react to some normal circumstances. It was hard to undertake a simple decision. I stared at different things for many hours. I did not listen to classes, conversations, people, or myself. I was mentally and physically tired.  I believed I would die soon. I got into a terrible state of physical health. I knew that something was seriously going wrong within me. I helplessly observed my close friends trying to figure out what I said by repeating to me what I told them. Some of them asked me the reason for my struggles to which I had no answer. I appeared dumb-faced in front of my good wishers. I had great difficulty when articulating, mak...

എഴുത്തിൽ പിടിച്ച കുരുക്ക്, ഉള്ളടക്കത്തിൽ വന്ന തുറന്നെഴുത്ത്

Image
ആദ്യകേഴ്‌വിയിൽ സമാനമെന്ന് തോന്നിക്കുന്ന വ്യത്യസ്തമായ രണ്ട് ആവിഷ്കാരരീതികളാണ് കണ്ടന്റും എഴുത്തും. ഉള്ളടക്കം എന്നാണ് കണ്ടന്റിന്റെ മലയാളപദം. ലേഖനത്തിൽ  ഇനിയുള്ള ഭാഗങ്ങളിൽ മലയാളപദമാണ്  ഉപയോഗിക്കുന്നത് എന്ന മുൻകൂർജാമ്യത്തോടെ തുടങ്ങട്ടെ. ഐടി യുഗത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും പ്രചാരത്തിലായ എഴുത്തുരീതിയാണ് ഉള്ളടക്കയെഴുത്ത്. സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ (എസ്ഇഒ) എന്ന സാങ്കേതികവിദ്യയുടെ സകലസാധ്യതകളും ഉപയോഗിച്ച് തയ്യാറാക്കുന്ന എഴുത്തുരീതിയാണത്. നമ്മൾ തിരഞ്ഞെടുത്ത വിഷയം ഇന്റർനെറ്റിൽ ഹിറ്റാവുമോ, സെർച് എഞ്ചിനുകൾ ലിസ്റ്റ് ചെയ്യുമോ, കീവേർഡുകൾ ആവശ്യത്തിന് അടങ്ങിയിട്ടുണ്ടോ, തലക്കെട്ടും ഉപഘടകങ്ങളും എസ്ഇഒ മാതൃക  കൃത്യമായി പാലിച്ചോയെന്നതൊക്കെ  കണക്കാക്കിയാണ് ഉള്ളടക്കത്തെ പൊതുവെ വിലയിരുത്തുക.  മാധ്യമപ്രവർത്തനത്തിൽ നിന്ന് മാറിയശേഷം ഉള്ളടക്കയെഴുത്തിൽ കുറച്ചുനാൾ ജോലി ചെയ്തിരുന്നു. അപ്പോഴാണ് മാധ്യമരചനയും ഉള്ളടക്കയെഴുത്തും ക്രിയാത്മകരചനയും തമ്മിൽ അകന്നബന്ധത്തിലുള്ള അമ്മാവന്റെ  അടുപ്പം പോലുമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.  മറ്റുള്ള എഴുത്തുകളെപ്പോലെ തല പുകപ്പിക്കുന്നതും അധ്വാനഭാര...

'Music Magic'

Image
Yes, music can kill our time. Not just our time, it can freeze time and space. A beautiful composition has the fine ability to bring back some past memories. We flow through a bygone period that may never return into our lives.  Some songs take us into a timeline. In the internet age, it is easier to listen to favourite songs. There was a time we waited a week or more to listen to a five-minute cinema song. We had to wait another seven days to get a glimpse of that song once again. But we never complained. We were children and songs were our enjoyment.  I used to wake up listening to the cassette records of village temple. As the records stop, my father would start the tape recorder. He would place the cinema cassette in the recorder. A cinema cassette compiles a set of pre-recorded songs from a film or a collection from different movies. Some songs mean a lot. I used to drop tears when I listened to 'Mazha peytaal' from the Balachandramenon film named April 18. It hurt me bec...