Posts

Reality is a time bomb

Image
An alternate ending is a puzzling idea for an individual. They are the imagined inputs we embed into a happened or happening event, in order to sound it presentable, digestible, and healable to our thought and emotions.  Some alternate endings are like sound waves that keep repeating into our ears countless times,  giving varying hues in each moment. These imaginary views are basically the second version of an already-happened event. Interestingly, they most times do not represent actuality because imagination is entirely one's own while the reality is not controllable, but something that just happens as its byproduct. That is the reason why such endings are unreal and their nuances are unrelaxable for many people, which may include us.  I am an alternate thinker. I think countless times about some past events and give alternate conclusions and start imagining them. Sometimes it helped me to equip and evolve myself to new changes while sometimes it brought in an unreal lo...

പരാജിതരുടെ പ്രണയം

Image
ദുനിയാവിൽ ഉടലെടുക്കുന്ന എല്ലാ പ്രണയബന്ധങ്ങളും വിജയക്കൊടി പാറിക്കണമെന്ന ദുർവാശി സച്ചിൻ ടെണ്ടുൽക്കർ എല്ലായ്പ്പോഴും  സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നത് പോലെ യമണ്ടനായ അതിമോഹമാണ്.ആർക്കും ആരെയും എല്ലാ നിമിഷവും സ്നേഹിക്കാൻ ആവില്ല എന്നത് തീക്ഷ്‌ണമായ യാഥാർഥ്യം ആവുന്നു.  കാലാവസ്ഥ പോലെ മാറിമറിയുന്ന സ്നേഹബന്ധങ്ങളിലെ വാചാലത നിസ്സംഗമായ മൗനത്തിനു വഴിമാറുമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളാവുന്നു. മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ചേതനകളും വിസ്‌മൃതിയിൽ ആണ്ടുപോകുന്നു.  പല സ്നേഹബന്ധങ്ങളും എങ്ങുമെത്താതെ മാഞ്ഞുപോവുന്നു. ഭൂമിയിൽ ഉടലെടുത്ത പ്രണയബന്ധങ്ങളിൽ ഏറിയ പങ്കും വിജയിച്ചവയല്ല, മറിച്ച് വിസ്‌മൃതിയിൽ ആണ്ടുപോയവയാണ്. ആദ്യ മാത്രയിൽ ചിരപരിചിതരായി തോന്നിയ രണ്ടു വ്യക്തികൾ -- അവരുടെ മനസ്സ് തുറന്ന സംഭാഷണങ്ങൾ,  ഇഷ്ടങ്ങളിലെ സമാനതകൾ, അഭിരുചികളിലെ താൽപ്പര്യങ്ങൾ. പെട്ടെന്നൊരു മാത്ര ഉടലെടുത്ത സ്‌നേഹബന്ധത്തിന്റെ ചിറകേറി ഉല്ലാസവും ആവേശവും  ഇടകലർന്ന ആദ്യനാളുകളിലെ ആനന്ദം കഴിഞ്ഞു സ്നേഹം ആശങ്കയ്ക്ക് വഴി മാറുമ്പോൾ ചെറുതും വലുതുമായ കാര്യങ്ങൾക്ക് തർക്കങ്ങൾ മുള പൊട്ടി അവർക്ക് അവരവരെ മനസ്സിലാവാതെ പോകുന്...

മായാലോകം

Image
1 എഴുതാതെ, പറയാതെ, ചോദിക്കാതെ നഷ്ടമായ അവസരങ്ങൾ..നിരാശയുടെ പടുകുഴി തോണ്ടിയ അനുഭവങ്ങൾ.. വേദന... ലഹരി പിടിപ്പിച്ച വേദന..ഇരുട്ട്... നെഞ്ചു നീറിയപ്പോൾ മനംമാറ്റം ആവശ്യമാണെന്ന് തോന്നി. അപ്പോൾ  കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി.. പ്രപഞ്ചത്തിന്റെ മാന്ത്രികതയിൽ പുളകം കൊണ്ട ബാല്യം.ആ ജീവിതം എന്താണ് സമ്മാനിച്ചത്? ഓർമ്മയുടെ വസന്തം മാത്രമല്ലെന്ന് ഭൂതകാലത്തിന്റെ വേലിയിറക്കത്തിന് ശേഷം മനസ്സിൽ തെളിഞ്ഞു. വേലിയേറ്റം കഴിഞ്ഞു, തിര മാഞ്ഞു.  വളർച്ചയില്ലാത്ത  വാക്കുകളും വരണ്ടുപോയ ചിന്തകളും ചുറ്റും ചിതറി കിടക്കുന്നു. സമീപം ഒരു കല്ലറ നിലകൊള്ളുന്നത് കണ്ടു.    ഓർമ്മയുടെ ചിതലരിച്ച കല്ലറയുടെ സമീപത്തേക്ക് നടന്നു.   'പ്രായം കൊണ്ട് മുതിർന്നെങ്കിലും മനസ്സ് വ്യക്തിത്വം തേടുന്ന കൊച്ചുകുട്ടിക്ക് സമാനമാണ്' എന്ന് മനസ്സിലോർത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ഒരു  വിഡ്ഢി ചിരി പാസാക്കി.സ്വതസിദ്ധമായ ആ ചിരി അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.  ആളുകൾക്ക് ആരോചകമായി തോന്നുന്ന ആ ചിരിയിൽ കൂടെക്കൂട്ടിയത് കനലെരിഞ്ഞ ഓർമ്മകളുടെ കൂമ്പാരമാണെന്ന് ആരറിഞ്ഞു?...

Bookish kid's encounter with a bookworm

Image
My first interaction with English books came in the form of a translation series in my childhood years. It came to my notice through the dear intervention of my dad. I owe him a lot in life. He is one of the first persons who noticed my interest in literature. It led him to save a part of his salary to buy me books and magazines. Some of our weekend conversations followed this pattern. 'Da, I have something for you. Have a look at it.' 'What's there? I can see a cover, acha (father).' 'Why don't you open it? There is something in it.' (Winks) 'A book, again..That's nice of you! I am happy you bought it.' 'He glances at me again and enters his room to change his clothes. We are a middle class family and sometimes, books were a luxury in those early years. But family never denied me from buying books. I also kept a close eye on not buying costly ones.  We are not a family of avid readers.We only read occasionally.  Dad was my best supporter...

മരണം ഒരു കടംകഥ, പ്രതീക്ഷ ഒരു കച്ചിത്തുരുത്ത്

Image
പല മരണങ്ങളും  ഉത്തരമില്ലാ കടംകഥകളാണ്. ചില ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് അവ കടന്നുകളയുന്നു. അതിഭീകരമായ മാനസിക കുരുക്കിലേക്ക് ചിലപ്പോൾ ചിലരെ നയിക്കുന്നു. എന്താണ് ആ ചോദ്യങ്ങൾ?  അവർക്ക് മരിക്കാൻ മാത്രം പ്രായം ആയിരുന്നോ, അവരെ പരിചരിക്കാൻ നമുക്ക് കഴിഞ്ഞോ, നമ്മൾ അവരെ നന്നായി പരിഗണിച്ചോ, നമ്മൾ എന്നാണ് മരിക്കുക എന്നിങ്ങനെ പല സംശയങ്ങളും നമ്മളെ മധിക്കാറുണ്ട്. ചില മരണങ്ങൾ ചിലർക്ക് ഓർമ്മ പുതുക്കൽ കൂടെയായി മാറുന്നത് അതുകൊണ്ടൊക്കെയാവാം. നഷ്ടപ്പെടുന്ന ഓർമ്മകളുടെ യാഥാർഥ്യ ചിത്രമാണ് മരണം വരച്ചു കാട്ടുന്നത്.  ചിലപ്പോഴൊക്കെ, കാച്ചിക്കുറുകിയ കഥ പോലെയാണ് നമ്മുടെ ജീവിതം. അതിന് ആദിമധ്യാന്തമായ ഘടനയുണ്ട്. എങ്ങനെ പിറന്നുവെന്നതാണ് അതിന്റെ ആരംഭം. എങ്ങനെ മരണപ്പെട്ടു എന്നതാണ് അതിന്റെ അവസാനം. ആ കഥയ്ക്ക് താളവും വേഗവും ഒഴുക്കും സംഘർഷങ്ങളും ഉണ്ട്.  ഒരു പക്ഷെ, ഒരാൾ വിട പറയുമ്പോഴാണ് അത് പൂർണ്ണതയെത്തുന്നത്. ഒരാളുടെ അസാന്നിധ്യത്തിലാണ് ഒരാളുടെ സംഭാവനകൾ ഓർക്കാനും സ്മരിക്കാനും നമുക്ക് കഴിയുന്നത്. അത് മനുഷ്യരായ നമ്മുടെ പരിമിതിയാണ്.  പലർക്കും മരണത്തെപ്പറ്റി നാലക്ഷരം വായിക്കാൻ പേടിയാണ്, മടിയാണ്, വെറുപ്പ്...

പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ!

Image
വീട്ടിലെ രുചിയോട് എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് പ്രത്യേകമായ താൽപ്പര്യം. അടുപ്പമുള്ളവരോട് ഒപ്പമിരുന്ന് അന്നമുണ്ണുമ്പോൾ വയറു പോലെ മനസ്സും തൃപ്തിയണയുന്നു. തീൻമേശയെ സ്വാദിഷ്ഠമാക്കുന്നത് വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല, അവ പങ്കിടുന്ന ആളുകൾ കൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ ഉപ്പോ എരിവോ പുളിയോ കൂടിയോ കുറഞ്ഞോ പോയാലും പരാതി പറയാതെ അവിടെയിരുന്ന് കഴിച്ചു തീർക്കുന്നതിന് കാരണം അത് തന്നെയാണ്. കിട്ടുന്ന ഭക്ഷണം ശാപ്പിട്ട് മുന്നോട്ട് പോകുന്നു.  കുട്ടിക്കാലത്ത് രുചിയുടെ പേരിൽ അമ്മൂമ്മയെ ഒന്നുരണ്ടു തവണ ബുദ്ധിമുട്ടിക്കേണ്ടതായി വന്നിട്ടുണ്ട്. ചുരുങ്ങിയ ചിലവിൽ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായത് കൊണ്ടാവാം  പൊതുവെ എല്ലാ ഭക്ഷണത്തോടും ഇണങ്ങിനിൽക്കാൻ സാധിക്കുന്നത്.  സസ്യാഹാരം ശീലിച്ചത് എന്‍റെ സ്വന്തം തീരുമാനമായിരുന്നു. 2010 ഫെബ്രുവരി 26. അന്നാണ് മുഴുവൻ-സമയ സസ്യാഹാരിയായി മാറിയത്. പണ്ട് എല്ലാവരെയും പോലെ ചിക്കൻ ഫ്രെയും ബീഫും കക്കായിറച്ചിയും ഒക്കെകഴിക്കുമായിരുന്നു. ഒമ്ലെട്ടും മീറ്റ് റോളും ബുൾസൈയും രുചിച്ചാണ് സ്കൂൾ കാലം ആഘോഷിച്ചത്.  ആദ്യമായി കഴിച...

ചിരിയുടെ നറുമുഖങ്ങൾ

Image
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ?  നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...