Posts

Showing posts with the label അനുഭവം/ Experiences

റോഡ് ആക്ടിവിസം

Image
ആമുഖം   ഇതൊരു ക്രെഡിറ്റ്-മോഷണക്കുറിപ്പല്ല! കഞ്ഞിപ്പാടത്തു താറുമാറായിക്കിടന്ന ഒരു റോഡ്‌ ശരിയാക്കിയെടുക്കാൻ പ്രദേശവാസികളായ ഞങ്ങളിൽ ചിലയാളുകൾ നടത്തിയ ചില ചെറിയ ശ്രമങ്ങളുടെ വിവരണമാണ്.    ഞങ്ങൾ എന്ന് പറയുമ്പോൾ, റോഡ് യാഥാർഥ്യമാവാൻ അകലെയിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രവാസിയും, കൊറോണക്കാലത്ത് നാട്ടിൽ എത്തിയ ചെറുപ്പക്കാരും, നാട്ടിലെ സാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണശേഷിയുള്ള മനുഷ്യരും ഉൾപ്പെടും.  കോവിഡ് കാലത്ത് നാട്ടിൽ കുറച്ചു നാൾ തങ്ങിയ നാളുകളിലാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത്. നെൽക്കർഷകരും, വിദ്യാർത്ഥികളും, വീട്ടമ്മമാരും, ഗർഭിണികളും, ഇരുചക്ര-നാലുചക്ര വാഹനയാത്രികരും, അംഗപരിമിതരും റോഡിൽ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന കാഴ്ച്ച ആരെയാണ് നിരാശപ്പെടുത്താത്തത്?  ഇപ്പോൾ പ്രതീക്ഷിക്കാൻ വകയുണ്ട്!കഞ്ഞിപ്പാടം എകെജി-പോട്ടത്തറ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായ വിവരം ഫേസ്ബുക്കിൽ അറിയിച്ച മെമ്പർ സി പ്രദീപിന്റെ പോസ്റ്റ് ഓർമ്മകളെ അൽപ്പം പിന്നോട്ട് നടത്തി.     ആദ്യം ചെയ്‌തത്‌ റോഡുമായി ബന്ധപ്പെട്ട കാര...

നടത്തം

Image
സമയത്തെ തോൽപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് നമ്മൾ! നൂറായിരം കാര്യങ്ങൾ നമ്മുടെ തലയിൽ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അതിനിടയിൽ നേരം കളയുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത് നമ്മുടെ ശീലമാണ്.  നമുക്ക് ചുറ്റും സംഭവിക്കുന്ന കാഴ്ചകൾ നാം ശ്രദ്ധിക്കുന്നുണ്ടോ? അഥവാ ഇല്ലെന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയെന്ന് വരാം. ഇങ്ങനെ പല ദിവസവും ആവർത്തിക്കുന്നു. അവസാനം ഓർമ്മിക്കാൻ ഒന്നുമൊന്നുമില്ലാതെ പോയാലോ? അങ്ങനെ കഴിയേണ്ടിവരുന്നത് അസ്വസ്‌ഥമായ കാര്യമാണ്. നമ്മുടെ ജീവിതം ഒരോട്ടമത്സരമല്ല. പല കാര്യങ്ങൾക്കും അതിന്റേതായ  താളവും, വേഗതയുമുണ്ട്. നടത്തം നമ്മളെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.  ചെറുപ്പകാലം മുതൽ ഒരുപാട് നടക്കുന്ന ശീലമുണ്ട്. പത്താമത്തെ വയസ്സിലാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അത്രയും നാൾ വരെ സ്‌കൂളിൽ നടന്നാണ് പോയിരുന്നത്. നടന്നുപോകുമ്പോൾ നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും കൂടുതൽ വ്യക്തമാകുന്നു. നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നു. ശരീരത്തിന് ചെറിയ വ്യായാമവും ലഭിക്കുന്നു. കൂട്ടുകാരുമൊത്തുള...

ജൂൺ 1: പ്രവേശനോത്സവം

Image
ജൂൺ മാസത്തെ ആദ്യ തിങ്കളാഴ്ച നമ്മുടെയെല്ലാം ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ്. അന്നാണ് ആദ്യമായി നമ്മൾ സ്‌കൂളിൽ പോകുന്നത്. പുത്തൻ വസ്ത്രവും, പുതിയ ബാഗും, കുടയും, ചെരിപ്പുമിട്ട് നടക്കാൻ കിട്ടുന്ന അവസരമല്ലേ! ആദ്യദിനം വലിയ കരച്ചിൽ ഇല്ലാതെ പോയെന്നാണ് വിദൂരമായ ഓർമ്മ.  അന്നേദിവസം സ്‌കൂളുകളിൽ ഒരുത്സവമാണ്. നമ്മളെ സ്വാഗതം ചെയ്യാൻ അസംബ്ലി വിളിച്ചുചേർക്കും. ടീച്ചർമാർ/ സാറന്മാർ ഞങ്ങളോട് തമാശകൾ പറയും, അൽപ്പം ഉപദേശിക്കും. പിന്നെ എല്ലാവർക്കും മിട്ടായി വിതരണം ചെയ്യും.  ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താം. ആദ്യദിനം തന്നെ നമ്മൾ കൂട്ടുകാരെ കണ്ടെത്തിയിരിക്കും. അടുത്ത ദിവസം എന്ത് കളിക്കണം എന്നെല്ലാം പ്ലാൻ ചെയ്തുകഴിഞ്ഞിട്ടാണ് വീട്ടിൽ പോയിരുന്നത്. സ്‌കൂൾ പഠനത്തിന് മുൻപ് ആശാൻകളരി എന്ന 'വീട്ടിലെ സ്‌കൂളിൽ' ഒന്ന്-രണ്ടു കൊല്ലം പോയിരുന്നു. ലീലാമണി സാറും, ലീലസാറുമാണ് ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്നത്. വൈകുന്നേരമായാൽ പടിഞ്ഞാറ് നിന്നും കാറ്റ് വീശും. പറമ്പിൽ തറപ്പായയിട്ട് ബഹളം വെയ്ക്കാതെ കളിച്ചുകൊള്ളാൻ സമ്മതിക്കും. കള്ളനും പോലീസും, സാറ്റ്, കുട്ടീം കോളും, കഞ്ഞി കറി , കുളം കര - ആകെമൊത്തം കളി...

Posing with celebrities

Image
We, ordinary humans, have a special curiosity towards celebrities and their private life. Media reports about their personal happenings are partly influenced by the reader/viewer interest. It reflects on the number of hits an article gets in cyberspace. As part of my media job, I got the chance to interact with some famous people. Before entering this field, my first big opportunity was to meet Dr APJ Abdul Kalam. It was the 15th of October, 2009, Kalam sir's birthday. Dr Kalam stayed at Alappuzha Guest House to take part in a school function. My uncle, who was a Sub Inspector asked me and my cousin sister to come along. I went with my autograph book. He signed it after giving a bright, broad smile. My uncle had arranged a cameraman. I disliked the idea of framing it and displaying in my house. I reasoned with my parents but they had other plans. When I was away from home, they got it framed. Whenever I go home, I still make a fuzz about it .  In 2013 International Film Festival...

UoH days

Image
Our 2014-16 batch with Prof Kanchan K Malik. It was through two of my college seniors that I first came to know about the University of Hyderabad. I attempted the entrance test for MA admission along with a few of my classmates. We got the interview call. It was my first train journey outside Kerala. I went along with friends from college and their parents. The interview went fine and I got a feeling that the panel was happy. In the afternoon I walked inside the campus. I loved everything about it at first glance. Active politics, green spaces and calm atmosphere, I felt that this is where I must belong. So, when I found that I can join, I had a sense of satisfaction in mind. I was allotted a hostel in North Campus along with a college senior. We reached there on Saturday, a few days before the class commencement. We bought basic essentials from outside and we came across a few Malayalis as well. The hostel was providing free Wifi and everything there was cost-efficient, inclu...

ദുരന്തങ്ങളോട് പൊരുതുന്ന മനുഷ്യർ

Image
സാമൂഹിക ശാസ്ത്രത്തിൽ ലോകദുരന്തങ്ങൾ പഠിക്കുമ്പോൾ അത്തരം അവസ്ഥകൾ നമുക്ക് നേരിടേണ്ടിവന്നാൽ എന്താണ് ചെയ്യുകയെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ കടന്നുപോയ പല ദുരന്തങ്ങളും നമുക്ക് പിന്നെ കഥകളാണ്, ഓർമ്മകളാണ്, ഇഷ്ടപെടാത്ത നാളുകളാണ്. പക്ഷെ, പഴയ ഓർമ്മകളിൽ ചുറ്റിപ്പറ്റി നിന്നാൽ നമ്മുടെയൊന്നും ജീവിതം മുന്നോട്ട്പോകില്ല. എത്ര വേദന നിറഞ്ഞ നാളുകളെയും നേരിടാനുള്ള കരളുറപ്പ്, മനോധൈര്യം നമുക്ക് ഉണ്ടാകണം. കോവിഡ് ഭീതിയിൽ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ പഴയ പല കാര്യങ്ങളും ഓർത്തുപോയി. ആർട്ട്:സുദർശൻ പട്നായിക്   2004 ഡിസംബർ 26    വീടിനടുത്തുള്ള വട്ടപ്പായിത്ര അമ്പലത്തിൽ കൊല്ലംതോറുമുള്ള സപ്‌താഹം നടക്കുന്ന സമയം. ക്രിസ്മസ് അവധിക്കാലമാണ്. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ടിവി ഓൺ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ഫ്‌ളാഷ്‌ന്യൂസ് കാണാൻ തുടങ്ങി. "കന്യാകുമാരിയിലും, വേളാങ്കണ്ണിയിലും കൂറ്റൻ തിരമാലകൾ സകലതും തച്ചുതകർക്കുന്നു." അന്നൊന്നും ഫ്‌ളാഷ് ന്യൂസുകൾ ഇന്നത്തെപ്പോലെ സാധാരണമല്ല. കുറച്ചുകഴിഞ്ഞു അവിടുത്തെ വിഷ്വലുകൾ കാണിച്ചുതുടങ്ങി. ഇത്ര ശക്തിയുള്ള തിരമാലകൾ മുൻപ് കണ്ടിട്ടില്ല. എങ്കിലും കൂടുതൽ സമയം ടിവിക്ക് മുൻപിൽ ച...

ലക്ഷം വീട് കോളനിയും ജാതി ചുമക്കുന്നവരും

Image
കഞ്ഞിപ്പാടത്ത് ഞങ്ങൾ താമസിക്കുന്ന വീടിന് അൽപ്പം പടിഞ്ഞാറ് മാറി സംവരണ (SC) വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ഒരു കോളനിയുണ്ട്. ഇ.എം.എസിൻ്റെ ഭരണകാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമത്തിൻ്റെ ഗുണഭോക്താക്കളായ കുറെ മനുഷ്യർ അക്കാലത്തു അവിടെ കുടിൽ കെട്ടി  താമസമാരംഭിച്ചു. തൈക്കൂട്ടം ഭാഗത്ത്‌ കഴിഞ്ഞ ഒരു ധനികകുടുംബത്തിൻ്റെ ഭൂമിയാണ് ഇവർക്ക്  പതിച്ചുനൽകിയത്. പിന്നീട്, സർക്കാരിൻ്റെ  ലക്ഷംവീട് പദ്ധതിയുടെ ഫലമെന്നോണം കുറെപ്പേർക്ക് വീട് കിട്ടി. അവിടം ലക്ഷംവീട് കോളനി എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. നാട്ടിൽ ഒരുകാലത്ത് ഇവിടെയാണ് വികസനം ഏറ്റവും വൈകി എത്തിയിരുന്നത്. വാട്ടർ കണക്ഷൻ കിട്ടുന്നത് പോലും വളരെ സമയമെടുത്താണ്. ഇവിടെ കഴിയുന്നവർ കൂടുതലും ദിവസവേതനക്കാരാണ്. സ്ത്രീകൾ ചിലർ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാണ്. പണ്ട്, വീട്ടിലെ മോശം സാഹചര്യം കൊണ്ട് പലർക്കും വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. ഭൂമി ഉള്ളവരുടെ വീടുകളിൽ ഒരു കാലത്ത് കൊയ്തുപണിയും മറ്റും ചെയ്യാൻ പോയിരുന്നു. പല വീടുകളിലും ഇവർക്ക് ജാതിപരമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. പഴയ കാലത്ത് ചില വീടുകളിൽ ഇവർക്ക് ഭക്ഷണം നൽകുന്ന...

Apna Hyderabad

Image
Hyderabad is my home for the past six years.  I didn't have much prior knowledge about the city before landing here. I knew some history through Social Science textbooks. But I t h ought that I will get to know the city better once I stay there. Charminar. Photo: PTI In my initial days, I missed my native place a lot. The serene campus environment, supportive friends and daily adventures did make me happy. But when I was alone, I missed the food. I tasted all the nearby Kerala restaurants and chose the affordable ones. As time went by, I started liking Telugu cuisine. The sheer joy of having Perugu Annam (rice with curd) with Avakkaya pickle (mango) is unmatchable now. I am fond of Pappu (dal) too. Chikkudukkaya, Dondakkaya, Bendakkaya, Pulihora and Rasam can satiate my hunger any day.    Since I don't eat non-veg, I never get a chance to taste the famous Hyderabadi Biryani, Haleem, Paya or Kalyani Biryani - four of the signature dishes here. I have been to these re...

ചിൽഡ്രൻസ് ഹോം

Image
എം എ  പഠനകാലത്ത് ഒരു വിദ്യാഭ്യാസ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കുട്ടികളെ ചേർക്കാൻ ഹൈദരാബാദിലെ ചില ഓർഫണേജുകൾ, ഷെൽട്ടർ ഹോമുകൾ തോറും ഇടയ്ക്കിടെ  പോകേണ്ടതായി വരുമായിരുന്നു. വലിയ സ്വപ്നങ്ങളും, നിറയെ പ്രതീക്ഷകളും പേറുന്ന പല കുരുന്നുകളെയും അവിടെയാണ് കണ്ടുമുട്ടിയത്. 2015ൽ  സ്വപ്നയും, മഞ്ജുളയും ചേർന്ന കാച്ചിഗുഡ ഗവൺമെന്റ് സ്‌കൂളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. നഗരത്തിരക്കുകളിൽ നിന്നല്പം മാറിയാണ് സ്‌കൂൾകെട്ടിടം. അത്യാവശ്യം വലുതെന്ന് തോന്നിക്കുന്ന ക്ലാസ്സ്മുറികൾ. ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഞങ്ങളെ ഇവർ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് അവരോടൊപ്പമിരുന്നാണ് രുചികരമായ ഭക്ഷണം കഴിച്ചത്. കുട്ടികളുമായി അൽപ്പനേരം കളിച്ചു. അവരോടൊപ്പം നിൽക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിപ്പോയി. പിന്നീടൊരിക്കൽ ലിംഗംപള്ളിയിൽ ഉള്ള ഓർഫണേജിൽ പോയപ്പോൾ ഒരു സുഖകരമല്ലാത്ത അനുഭവം ഉണ്ടായി. അവിടെ കുട്ടികളെ കൊണ്ട് ഞങ്ങളെ  സൽക്കരിക്കാൻ പഴങ്ങളും, കുടിക്കാൻ ചായയും നൽകി. അവരുടെ ക്ഷീണമുള്ള കണ്ണുകൾ കണ്ടപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടിയിരുന്നു. പിന്നെ കുട്ടികൾ അടക്കം പറയുന്നതും കേട്ടു. അവിടെ കുട്...

ലോക്ക്ഡൗൺ ഡേയ്‌സ്

Image
Photo: PTI കൊറോണക്കാലത്തു  ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ ഇരുന്നു കുറിക്കുന്നത്. മാർച്ച് 27 എല്ലാ ദിവസവും കൊറോണകേസുകൾ കൂടുന്നത് ആളുകളെ ഭയപ്പെടുത്തുന്നു. മാസ്കിലാതെ നടന്ന ഒരാളെ ചില ആളുകൾ കയ്യേറ്റം ചെയ്തെന്നു ഇവിടെ ചിലർ പറഞ്ഞറിഞ്ഞു.  ഇവിടം തുറന്നു പ്രവർത്തിക്കുന്നതറിഞ്ഞു ഹോസ്റ്റലിൽ പോലീസെത്തിയെങ്കിലും ഹോസ്റ്റൽ മേധാവി അവരെ കാര്യങ്ങൾ  പറഞ്ഞു ബോധ്യപ്പെടുത്തി. കൂട്ടം കൂടി നിൽക്കരുതെന്നും, റൂമിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും ഞങ്ങളോട് പറഞ്ഞു. ഏതാണ്ട് 25 ആളുകളാണ് ഇവിടെ കഴിയുന്നത്. മറ്റെല്ലാവരും അവരവരുടെ നാടുകളിൽ പോയി. ആന്ധ്രാ- തെലങ്കാന ബോർഡറിലും മറ്റും ചെക്കിങ് കർശനമായിരുന്നു. അവിടെ കുറെ നേരം കുടുങ്ങിക്കിടന്നതിനു ശേഷമാണ് എന്റെ കൂട്ടുകാർക്കു അവരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാനായത്. മാർച്ച് 28  കുടിവെള്ളത്തിന് അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കടകളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ പുറത്തു വാങ്ങാനും കിട്ടില്ല. ഓരോ തുള്ളിയും സൂക്ഷിച്ചു ഉപയോഗിക്കാൻ തുടങ്ങി. വൈകുന്നേരത്തോടെ വെള്ളക്ഷാമം പരിഹരിക്കപ്പെട്ടു. ചൂടുകാലം ആയതിനാൽ ദാഹം കൂടും. പുറത്തു വിശന്നിരിക്കുന്നവർക്ക് ഹോസ്റ്റലിൽ...