ശബരിമല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് കേരളത്തിൽ കാണുന്നത്. യുവതി-പ്രവേശനം എന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ ശബരിമലയുടെ പാരിസ്ഥിതിക നിലനിൽപ്പ് കണക്കിലെടുക്കുന്ന സമീപനം ഒരു ഭാഗത്ത് നിന്നും കണ്ടില്ല. വർഷം തോറും ഭക്തർ ഉൾപ്പടെയുള്ളവർ ഈ പ്രദേശത്തു വരുത്തിവെയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. പമ്പാനദിയിൽ മാരകമായ അളവിൽ ഈ-കോളി ബാക്ടീരിയ പെരുകാൻ കാരണം അവിടെ മലിനമാക്കിയ മനുഷ്യർ തന്നെയാണ്. പ്രതിവർഷം അവിടെ തള്ളുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. നിലവിൽ അവിടെയുള്ള 3 ഇൻസിനേട്ടർ പ്ലാന്റുകൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ കൂടുതൽ മാലിന്യസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കണമെന്ന് വെച്ചാലും അതിനു വനഭൂമി വെടിപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. അതു മാത്രമല്ല, ഏതൊരു പ്രദേശത്തിനും പരമാവധി താങ്ങാവുന്ന പരിധി കടന്നാൽ, പ്രത്യേകിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണെങ്കിൽ, അവിടെ ഉണ്ടായേക്കാവുന്ന പ്രകൃതി-ദുരന്തങ്ങൾക്ക് ആരാണ് ഉത്തരവാദി? മുൻപ് കേദാർനാഥിൽ എന്താണ് സംഭവിച്ചത് എന്നു മറക്കാൻ കഴിയുമോ? കാനനവാസനായ അയ്യപ്പൻ കഴിഞ...